Thursday, January 03, 2008

വിദ്യ, അവിദ്യ

ദേവന്‍ ജി വിദ്യ, അവിദ്യ എന്നിവയെ കുറിച്ചു ചോദിച്ചല്ലൊ. എനിക്കറിയാവുന്നതുപോലെ ചിലതുപറയുവാന്‍ ശ്രമിക്കാം. (ദേവന്‍ അടുത്തെങ്ങും റായ്‌പ്പൂര്‍ ഭാഗത്തേക്കെങ്ങും വരില്ല എന്ന ഉത്തമവിശ്വാസത്തോടെ- വന്നാല്‍ ഓടാനുള്ള ആരോഗ്യം കഷ്ടിയാണേ)

ഞാന്‍ മുമ്പ്‌ ഒരു പോസ്റ്റില്‍ എഴുതിയിരുന്നു ഹരിശ്രീ എഴുതി പഠിക്കുന്ന കാര്യം. ഹരി എന്നുച്ചരിക്കുന്ന ശബ്ദം - അതിന്‌ യഥാര്‍ത്ഥത്തില്‍ രൂപമുണ്ടോ? ഇല്ല എന്നാല്‍ നാം ഒരു വര വരച്ച്‌ അതിനൊരു രൂപം കൊടുക്കുന്നു. അത്‌ ഹരി എന്നാണ്‌ എന്നു സങ്കല്‍പ്പിച്ച്‌ പഠനം തുടങ്ങുന്നു.
അതായത്‌ ഒരു കള്ളത്തെ ആശ്രയമായി ആദ്യം എടുക്കുന്നു. അതിന്റെ സഹായത്തോടു കൂടി പിന്നീട്‌ അത്‌ കള്ളമാണെന്നു മനസിലാക്കുന്നു.
വിദ്യ എന്ന പദം പിരിച്ചാല്‍ വിദ്‌ യഃ എന്നു കിട്ടും

വിദ്‌ ജ്ഞാനേ = വിദ്‌ എന്ന ധാതു ജ്ഞാനം എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നു.
വിദ്‌ല്‌ ലാഭേ ച = വിദ്‌ല്‌ ധാതു ലാഭം എന്ന അര്‍ത്ഥത്തിലും ഉണ്ട്‌
അപ്പോള്‍ ജ്ഞാനം ലഭിക്കുന്നു എന്ന അര്‍ത്ഥം ഈ ശബ്ദത്തിന്‌ വരുന്നു. യഃ എന്നത്‌ യാതൊന്ന്‌ എന്നര്‍ത്ഥം തരുന്നു.

എല്ലാം കൂടിച്ചേര്‍ന്നാല്‍ യാതൊന്ന്‌ ജ്ഞാനം തരുന്നു അതാണ്‌ വിദ്യ.
അതിനെതിരായത്‌ അവിദ്യ.

ഇനി ഇതിനെ നിര്‍വചിക്കുവാന്‍ സാധിക്കുമോ? ബുദ്ധിമുട്ടാണ്‌
എന്നാല്‍ ഒരുദാഹരണം കൊണ്ട്‌ ഇവയെ ഒന്നു വിശദമാക്കുവാന്‍ ശ്രമിക്കാം.

പ്രൊഫസ്സര്‍ ജി. ബാലകൃഷ്ണന്‍ നായരുടെ വേദാന്തദര്‍ശനം എന്ന ഗ്രന്ഥത്തില്‍ ഈശാവാസ്യോപനിഷത്തിന്റെ 9,10,11 മന്ത്രങ്ങളുടെ വ്യാഖ്യാനത്തില്‍ കൊടുത്ത ഭാഗം അങ്ങനെ തന്നെ പകര്‍ത്തുന്നു

"ഒരു പ്രാസാദത്തിന്റെ മുകള്‍ത്തട്ടു പോലെയാണ്‌ സത്യം എന്നു കരുതുക. മുകളിലെത്താന്‍ ഇരുപതു കോണിപ്പടികള്‍ ഉണ്ടെന്നും കരുതുക. ഇവിടെ പത്താമത്തെ കോണിപ്പടിയില്‍ നില്‍ക്കുന്നയാള്‍ക്ക്‌ തട്ടിനഭിമുഖമായുള്ള പതിനൊന്നാമത്തെ കോണിപ്പടി മുതല്‍ മുമ്പോട്ടുള്ളതെല്ലാം വിദ്യയാണ്‌. പത്തുമുതല്‍ താഴോട്ടുള്ളവ അവിദ്യ. അയാള്‍ പതിനഞ്ചാമത്തെ പടിയിലെത്തിയാല്‍ പതിനാറു മുതല്‍ മുമ്പോട്ടുള്ളവ വിദ്യയും പതിനഞ്ചുമുതല്‍ താഴോട്ടുള്ളവ അവിദ്യയുമായി മാറുന്നു. ഇരുപതാമത്തെ പടിയും കടന്ന്‌ മുകള്‍ത്തട്ടിലെത്തിയാല്‍ പടികളെല്ലാം അവിദ്യയായി മാറുന്നു. ചുരുക്കത്തില്‍ വഴിയില്‍ നില്‍ക്കുന്ന ഒരാള്‍ക്ക്‌ വിദ്യാവിദ്യാ സങ്കല്‍പം സാപേക്ഷമാണ്‌. അതുകൊണ്ടയാള്‍ വിദ്യാവിദ്യകളെ ഒരുമിച്ചറിയണം. മാര്‍ഗ്ഗത്തില്‍ ഒറേയിടം തന്നെ ഒരാള്‍ക്ക്‌ വിദ്യയും മറ്റൊരാള്‍ക്ക്‌ അവിദ്യയുമാകാം"

ഇത്ര സുന്ദരമായി മറ്റൊരിടത്ത്‌ ഇതു വ്യാഖ്യാനിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല.

മന്ത്രം 9.

"അന്ധം തമഃ പ്രവിശന്തിയേ അവിദ്യാമുപാസതേ
തതോ ഭൂയ ഇവ തേ തമോ യ ഉ വിദ്യായാം രതാഃ"

"ആരൊക്കെയാണോ പലതു സത്യമെന്നു കരുതിസുഖത്തിനായി അവയുടെ പിന്നാലെ പറ്റിക്കൂടുന്നത്‌ അവര്‍ കൂരിരുട്ടില്‍ തങ്ങാനിടവരുന്നു. ഇനിയും ആരൊക്കെയാണോ വിദ്യാമാര്‍ഗ്ഗത്തിലെ അത്ഭുതസിദ്ധികളില്‍ ഭ്രമിച്ചു രമിച്ചുപോകുന്നത്‌ അവര്‍ അതിനെക്കാള്‍ കട്ടികൂടിയപോലെയുള്ള ഇരുട്ടില്‍ അകപ്പെടാന്‍ ഇടവരുന്നു"

ഇവിടെ അഷ്ടൈശ്വര്യസിദ്ധികളെയാണ്‌ പരാമര്‍ശിക്കുന്നത്‌. ആ സിദ്ധികള്‍ ലഭിക്കുന്നതോടുകൂടി അവര്‍ അതില്‍ ഭ്രമിക്കുകയും തങ്ങളുടെ ലക്ഷ്യം മറക്കുകയും ചെയ്യുന്നു- അങ്ങനെ ഇരുട്ടില്‍ അകപ്പെടുന്നു - അതിനാണ്‌ മുമ്പു പറഞ്ഞത്‌ പരമമായ ലക്ഷ്യം ജ്ഞാനലബ്ധിയാണെന്ന്‌ തീരുമാനിച്ചുറച്ച്‌ ജീവിതം ഒരു തപസ്യയാക്കണം എന്ന്‌.

ഇതിനെ ശ്രീ ശങ്കരാചാര്യര്‍ ഒരു കഥയില്‍ ഇങ്ങനെ പറയുന്നതായി ലേഖകന്‍ പറയുന്നു -"ശ്രീ ശങ്കരഭഗവത്‌പാദര്‍ ഇക്കൂട്ടരെ മരത്തില്‍ പകുതികയറി താഴെ വീഴുന്നവരോടാണുപമിച്ചിരിക്കുന്നത്‌. മരച്ചുവട്ടില്‍ നിന്ന രണ്ടുപേര്‍ മുകളില്‍ മനോഹരമായ ഒരു ഫലം പാകമായി നില്‍ക്കുന്നതുകണ്ടു. ഒരാള്‍ മരത്തില്‍ കയറാന്‍ കഴിയില്ലെന്നു തീരുമാനിച്ചു ചുവട്ടില്‍ തന്നെ നിലയുറപ്പിച്ചു. അയാളാണ്‌ അവിദ്യാമാര്‍ഗ്ഗി. മറ്റേയാള്‍ ഫലം കൈക്കലാക്കുവാനായി മുകളിലേക്കുകയറി. ഇടയ്ക്ക്‌ മരക്കൊമ്പിലിരുന്നല്‍പം ഉറങ്ങിപ്പോയി. ഇതാണു വിദ്യാരതി. പക്ഷെ ഉറക്കത്തിനിടയില്‍ നിലം പതിച്ചു ദേഹത്തിനു കേടുപാടുകള്‍ സംഭവിച്ചു. മരത്തില്‍ കയറാതിരുന്നയാള്‍ക്ക്‌ ഫലംകിട്ടിയില്ലെന്നേയുള്ളു, ദേഹത്തിനു കേടുപാടൊന്നും സംഭവിച്ചില്ല. മരക്കൊമ്പിലിരുന്നുറങ്ങിയ ആള്‍ക്ക്‌ ഫലം കിട്ടിയില്ലെന്നു മാത്രമല്ല നിലം പതിച്ചു ദുഃഖിക്കേണ്ടിയും വന്നു"

ഐതരേയോപനിഷത്തിന്റെ ശാന്തിമന്ത്രഭാഷ്യത്തിലും ശ്രീശങ്കരാന്റേതായി ലേഖകന്‍ പറയുന്ന ഈ വാക്കുകള്‍ "
"ചിപ്പിയില്‍ വെള്ളിയുടേയും ചിപ്പിയുടേയും ജ്ഞാനം ഒരേ സമയത്ത്‌ ഒരു പുരുഷനു സംഭവിക്കാത്തതുപോലെ അവിദ്യയെന്നും വിദ്യയെന്നും അറിയപ്പെടുന്നത്‌ രണ്ടും അത്യന്തം വിപരീതങ്ങളായ ഗതികളെ അവലംബിക്കുന്നവയാണ്‌. എന്നു കഠോപനിഷത്ത്‌ പ്രഖ്യാപിക്കുന്നു. അതുകൊണ്ട്‌ വിദ്യയുള്ളപ്പോള്‍ അവിദ്യയ്ക്കു പ്രസക്തിയേ ഇല്ല. -----വിദ്യയെ ജനിപ്പിക്കാനുള്ള തപസ്‌, ഗുരൂപാസനം തുടങ്ങിയ കര്‍മ്മം അവിദ്യാരൂപമാണ്‌. അതുകൊണ്ട്‌ വിദ്യയെ ജനിപ്പിച്ചിട്ട്‌ മൃത്യുവിനെ എളുപ്പം കടക്കുന്നു"

ഈശാവാസ്യത്തിലെ 11ആം മന്ത്രം പ്രൊഫ വ്യാഖ്യാനിച്ചിരിക്കുന്നത്‌ നോക്കുക-

"വിദ്യാം ചാവിദ്യാം ച യസ്തദ്വേദോഭയം സഹ
അവിദ്യയാ മൃത്യും തീര്‍ത്വാ വിദ്യയാമൃതമശ്നുതേ

ഏതു വിദ്യാമാര്‍ഗ്ഗിയാണൊ വിദ്യയേയും അവിദ്യയേയും ഒരുമിച്ചറിയുന്നത്‌ അയാള്‍ അവിദ്യയെയറിഞ്ഞ്‌ പതനരൂപമായ മരണത്തെക്കടന്ന്‌, വിദ്യയെയറിഞ്ഞ്‌ മരണമില്ലാത്ത പൂര്‍ണ്ണസത്യത്തെ അനുഭവിക്കുന്നു."

17 comments:

  1. മഹാത്മന്‍,


    ഇവിടെ ഒരു ശ്രമം നടത്തിയതിനെ ദയവായി വിലയിരുത്തുമല്ലോ.

    ReplyDelete
  2. പ്രിയ സുഹൃത്തേ page not found എന്നാണല്ലൊ കാണുന്നത്‌
    വിലയിരുത്താനൊന്നും ഞാനാളല്ല കേട്ടൊ

    ReplyDelete
  3. വളരെ നന്ദി പണിക്കര്‍ മാഷേ, സംഭവം ക്ലീന്‍ ആയി മനസ്സിലായി.
    ഈശാവ്യാസത്തിലെ ആ അവിദ്യയേയും ഒരുമിച്ചറിയണം എന്നതിയിടത്ത് "വിദ്യയറിയാതെ അവിദ്യയെയറിയാനോ മറിച്ചോ കഴിയല്ലാത്തതുകൊണ്ട് ഞ്ജാനമാര്‍ഗ്ഗത്തിലുള്ളവന്‍ രണ്ടിനേയും അറിയുക അവശ്യമത്രേ" എന്നു ഒരിടത്ത് വായിച്ച് പിടികിട്ടാതെ ഇരിക്കുകയായിരുന്നു. ഇപ്പോള്‍ മനസ്സിലായി.

    ഉപഗുപ്താ ആ ലിങ്ക് വര്‍ക്ക് ചെയ്യുന്നില്ലല്ലോ?

    ReplyDelete
  4. http://poorvam.blogspot.com/2007/12/blog-post_24.html

    ഒരു ‘/‘ കൂടിപ്പോയതാണു പ്രശ്നം. ഇതൊന്നു കോപ്പി പേസ്റ്റ് ചെയ്യുകയോ ഇതില്‍
    ക്ലിക്കുകയോ ആവാം

    ReplyDelete
  5. വായിക്കുവാന്‍ കാമ്പുള്ള ഒരു ബ്ലോഗ്‌ തന്നതില്‍ ഉപഗുപ്തന്‍ ജിയോട്‌ നന്ദി എത്രയാണ്‌ പറയേണ്ടത്‌ എന്നറിയില്ല

    ReplyDelete
  6. പണിക്കര്‌ മാഷെ,
    വിദ്യയെയും അവിദ്യയെയും ഇത്ര ഭംഗിയായി ലളിതമായി വിവരിച്ച ഒന്നും ഇതുവരെ വായിച്ചിട്ടില്ല. പ്രത്യേകിച്ച്‌ മാഷ്‌ വാക്കുകളെ പിരിച്ച്‌ (ധാതുവിനെ പരിചയപ്പെടുത്തുന്ന) വ്യക്തമാക്കുന്നത്‌ എന്നെപ്പോലെ സംസ്കൃതം അറിയാത്ത, എന്നാല്‍ അറിയണം എന്ന് താല്‌പര്യമുള്ളവര്‍ക്ക്‌ എന്നും പ്രയോജനപ്പെടുന്നതാണ്‌.

    ജി. ബാലകൃഷ്ണന്‍ നായരുടെ ഗുരുദേവകൃതികളുടെ വ്യാഖാനത്തില്‍ ഈശാവാസ്യോപനിഷത്തിലെ ഈ വരികള്‍ ഗുരുദേവന്റെ പരിഭാഷ ഇങ്ങനെ വായിച്ചിരുന്നു :
    "അവിദ്യയെയുപാസിക്കുന്നവരന്ധതമസ്സിലും
    പോകുന്നൂ വിദ്യാരതരങ്ങതേക്കാള്‍ കൂരിരുട്ടിലും."

    ReplyDelete
  7. പ്രിയ താരാപഥം,
    ഗുരുദേവന്റെ, ഉപനിഷത്തുകളുടെ മലയാളത്തിലുള്ള പരിഭാഷ വായിച്ചാല്‍ വളരെ ലളിതമായി മനസ്സിലാക്കുവാന്‍ സാധിക്കും. പ്രൊഫസര്‍ അത്‌ എല്ലാ ശ്ലോകത്തിനും നല്‍കിയിട്ടുണ്ടു താനും.

    ReplyDelete
  8. "അന്ധം തമഃ പ്രവിശന്തിയേ അവിദ്യാമുപാസതേ
    തതോ ഭൂയ ഇവ തേ തമോ യ ഉ വിദ്യായാം രതാഃ"

    "ആരൊക്കെയാണോ പലതു സത്യമെന്നു കരുതിസുഖത്തിനായി അവയുടെ പിന്നാലെ പറ്റിക്കൂടുന്നത്‌ അവര്‍ കൂരിരുട്ടില്‍ തങ്ങാനിടവരുന്നു. ഇനിയും ആരൊക്കെയാണോ വിദ്യാമാര്‍ഗ്ഗത്തിലെ അത്ഭുതസിദ്ധികളില്‍ ഭ്രമിച്ചു രമിച്ചുപോകുന്നത്‌ അവര്‍ അതിനെക്കാള്‍ കട്ടികൂടിയപോലെയുള്ള ഇരുട്ടില്‍ അകപ്പെടാന്‍ ഇടവരുന്നു"

    നന്നായിരിക്കുന്നു വിവരണം.

    ReplyDelete
  9. ഇന്‍ഡ്യാഹെറിറ്റേജ്,

    ഇത്ര വിശദമായി ഈ ഗഹന വിഷയങ്ങളെ പ്രതിപാദിക്കുന്ന മറ്റിടങ്ങള്‍ ഇല്ലാത്തതിനാല്‍ ഏറെക്കാലമായി ഉള്ളില്‍ കൊണ്ടുനടന്നിരുന്ന ഒരു സംശയം ചോദിക്കുന്നു. തീര്‍ത്തുതരാന്‍ ശ്രമിക്കുമെന്ന വിശ്വാസത്തോടെ.

    ശ്രീ ശങ്കരന്‍ സര്‍വ്വജ്ഞപീഠം കയറിയപ്പോള്‍ അതിന് അദ്ദേഹം അര്‍ഹനാണോ എന്നു പരീക്ഷിക്കാനും അദ്ദേഹത്തില്‍ അവശേഷിച്ചിരുന്ന അഹങ്കാരത്തെ ശമിപ്പിക്കാനുമായി ഭഗവാന്‍ ശ്രീപരമേശ്വരന്‍ സ്ത്രീവേഷത്തില്‍ വന്ന് ഏതു വേദനയാണ് ഏറ്റവും വലുതായതെന്ന ചോദ്യമുന്നയിച്ച് ശങ്കരനെ കുഴയ്ക്കുകയുണ്ടായല്ലോ.(കേട്ടിട്ടുള്ള കഥയാണ്. ധാരണ ശരിയോ എന്നറിയില്ല)

    ആ കഥയില്‍നിന്നും ഉണ്ടായ ഒരു സംശയമാണ്.
    വിദ്യയിലേക്കു നടന്നുകയറുന്ന ഓരോ പടിയും വിദ്യയാര്‍ജ്ജിക്കുന്നതോടെ അവിദ്യയാവുന്നുവെന്ന് അങ്ങ് ഈ കുറിപ്പില്‍ പറഞ്ഞു, ഒപ്പം പരമമായ ലക്ഷ്യം ജ്ഞാനലബ്ധിയാണെന്നും അതൊരു തപസ്യയാക്കി മാറ്റണമെന്നും.
    എന്റെ സംശയം ഇതാണ് - അവിദ്യയേതെന്നു തിരിച്ചറിയാന്‍ വിദ്യയാണല്ലോ ആശ്രയം. അപ്പോള്‍ ഭൌതികമായതടക്കമുള്ള അറിവുകളെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ നേടാത്ത ഒരാള്‍ക്ക് ആത്മീയജ്ഞാനം മാത്രം കൊണ്ട് പരമമായ വിദ്യനേടാന്‍ സാധിക്കുമോ?
    മറ്റൊരുഭാഷയില്‍ പറഞ്ഞാല്‍, ഭൌതീക അറിവുകള്‍ പൂര്‍ണ്ണമല്ലാത്ത ശങ്കരാചാര്യന്‍ സര്‍വ്വജ്ഞനാകുവാന്‍ സാധിക്കുമോ ? (പ്രസവവേദനയുമായി ബന്ധപ്പെട്ടുള്ള ആ കഥ)

    ReplyDelete
  10. dear indiaheritage

    thanks for redirecting me to this article. Now i have some more questions for you.

    You quoted from "വേദാന്തദര്‍ശനം" and said so: "ഇരുപതാമത്തെ പടിയും കടന്ന്‌ മുകള്‍ത്തട്ടിലെത്തിയാല്‍ പടികളെല്ലാം അവിദ്യയായി മാറുന്നു. ചുരുക്കത്തില്‍ വഴിയില്‍ നില്‍ക്കുന്ന ഒരാള്‍ക്ക്‌ വിദ്യാവിദ്യാ സങ്കല്‍പം സാപേക്ഷമാണ്‌. അതുകൊണ്ടയാള്‍ വിദ്യാവിദ്യകളെ ഒരുമിച്ചറിയണം. മാര്‍ഗ്ഗത്തില്‍ ഒറേയിടം തന്നെ ഒരാള്‍ക്ക്‌ വിദ്യയും മറ്റൊരാള്‍ക്ക്‌ അവിദ്യയുമാകാം.


    my question (or rather doubt)is as follows:

    വിദ്യയിലൂടെയേ അവിദ്യ എന്താണെന്ന് മനസ്സിലാക്കാനാവൂ എന്ന reasoning അര്‍ത്ഥപൂര്‍ണ്ണം തന്നെ. അതേ reasoning വച്ച് ഇങ്ങനെ ചില derivations കൂടി രൂപീകരിക്കാം:

    1. ഇരുട്ടത്തെ കയര്‍ പാമ്പാണെന്നത് അവിദ്യ. അതു കയര്‍ തന്നെയാണെന്ന തിരിച്ചറിവ് - വിദ്യ.

    2. ചന്ദ്രന്‍ സ്വയം പ്രകാശിക്കുന്നുവെന്ന അറിവ് അവിദ്യ. സൂര്യവെളിച്ചം പ്രതിഫലിക്കുന്നതാണ് ചാന്ദ്രപ്രകാശമെന്നത് - വിദ്യ.

    3. ഫാന്‍ കറങ്ങുന്നത് ഏതോ അദൃശ്യപ്രതിഭാസത്തിനാലാണെന്നത് അവിദ്യ. ചാലകത്തിലൂടെയുള്ള ഇലക്ട്രോണുകളുടെ ഒഴുക്ക് ഊര്‍ജ്ജമുല്‍പ്പദിപ്പിക്കുന്നതിനാലാണ് ഫാന്‍ കറങ്ങുന്നത് എന്നത് - വിദ്യ.

    4. വിളക്കിലെ വെളിച്ചം തിരിയുടേതാണ് എന്നത് അവിദ്യ.തിരിയുടെ ചുറ്റുമുള്ള അന്തരീക്ഷകണികകള്‍ ഊര്‍ജ്ജമുള്‍ക്കൊണ്ട് photonകളെ വിസര്‍ജ്ജിക്കുന്നതാണെന്ന അറിവ് - അവിദ്യ.

    ഇങ്ങനെ നോക്കുമ്പോള്‍ ഭൌതികമായ എത്രയെത്ര അറിവുകള്‍ ദിനേനയെന്നോണം കണ്ടെത്തപ്പെട്ന്നു. അതൊക്കെ താങ്കള്‍ പറഞ്ഞ "വിദ്യ" എന്ന categoryയില‍ പെടുന്നവയുമാണ്. അങ്ങനെ കണ്ടെത്തപ്പെടണ, അല്ലെങ്കില് തുറന്നുകാട്ടപ്പെടണ ഓരോ കാര്യവും ഏതെങ്കിലുമൊരു പഴയ അവിദ്യയെ ഉന്മൂലനം ചെയ്ത് ഒരു വിദ്യയെ പ്രതിഷ്ഠിക്കുകയാണ്.


    അങ്ങ്നെവരുമ്പോള് ആ വിദ്യയത്രയും പൂര്‍ണ്ണമായറിയാതെ ഒരുവന്‍ അവിദ്യയെ എങ്ങനെയറിയും?
    അതായത് സെക്സെന്തെന്നറിയാത്ത, പ്രസവവേദനയെന്തെന്ന് കാണുകപോലും ചെയ്തിട്ടില്ലാത്ത ഒരു ബ്രഹ്മചാരിക്ക് സര്‍വ്വജ്ഞനാകാന്‍ കഴിയാത്ത പോലെ, പ്രപഞ്ചത്തിന്റെ വിശദാംശങ്ങള്‍ അറിയാതെ പരമമായ ജ്ഞാനം (വിദ്യ) എങ്ങനെ ലഭിക്കും ?

    അതേ reasoningലൂടെ പോയാല്‍ ഒരുവന്‍ ഗണിതവും ഫിസിക്സും രസതന്ത്രവും അക്കൌണ്ടന്‍സിയും നിയമസംഹിതകളും രാഷ്ട്രമീമാംസയും മെഡിസിനും മെറ്റലര്‍ജിയും ഓട്ടോമൊബൈല്‍ എഞ്ചിനിയറിങ്ങും ഇലക്ട്രോണിക്സും ഇന്റര്‍നെറ്റ് സയന്‍സും ഫോട്ടോഗ്രഫിയും എന്നു വേണ്ട ഈ ലോകത്ത് അറിഞ്ഞതും അറിഞ്ഞുകൊണ്ടിരിക്കുന്നതും ഭാവിയില്‍ അറിയാനുള്ളതുമായി എന്തെല്ലാം കാര്യങ്ങളുണ്ടോ അതൊക്കെയും അറിയണം ആത്യന്തികമായ അവിദ്യയെ തിരിച്ചറിയാന്‍ !

    ഇനിയതല്ല, ഈ പറയണതൊന്നും പഠിക്കാതെയും അറിയാതെയും ആധ്യാത്മിക-വേദാന്തദര്‍ശനങ്ങളില് മാത്രം (അതേത് ഗ്രന്ഥത്തില്‍ നിന്നോ ഗുരുമുഖത്തുനിന്നോ ആയിക്കൊള്ളട്ടെ) അവഗാഹം നേടിയാല്‍ അത് പരമമായ ജ്ഞാനമാകുമോ ? അഥവാ അങ്ങനെ നേടുന്ന ജ്ഞാനം ആണോ പരമമായ ജ്ഞാനം എന്നതുകൊണ്ടുദ്ദേശിക്കുന്നത് ?

    another one: ഈ 'അവിദ്യ'യുടെ പടവുകള്‍ തീര്‍ന്നെന്നും 'വിദ്യ'യുടെ പരമകാഷ്ടയിലെത്തിയെന്നും അറിയുന്നതെങ്ങനെ ? അതിന്റെ criterion എന്താണ് ?

    ReplyDelete
  11. another one: ഈ 'അവിദ്യ'യുടെ പടവുകള്‍ തീര്‍ന്നെന്നും 'വിദ്യ'യുടെ പരമകാഷ്ടയിലെത്തിയെന്നും അറിയുന്നതെങ്ങനെ ? അതിന്റെ criterion എന്താണ് ?

    "ഞാന്‍ നിര്‍മ്മമമായി ചെയ്യുന്ന കര്‍മ്മങ്ങളില്‍--" എന്നെഴുതുകയും പക്ഷെ ഇതേ പോലെയുള്ള ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്നത്‌ നില്‍ക്കുന്നതാണ്‌ അതിന്റെ പ്രധാന ലക്ഷണം

    ReplyDelete
  12. ഇനിയതല്ല, ഈ പറയണതൊന്നും പഠിക്കാതെയും അറിയാതെയും ആധ്യാത്മിക-വേദാന്തദര്‍ശനങ്ങളില് മാത്രം (അതേത് ഗ്രന്ഥത്തില്‍ നിന്നോ ഗുരുമുഖത്തുനിന്നോ ആയിക്കൊള്ളട്ടെ) അവഗാഹം നേടിയാല്‍ അത് പരമമായ ജ്ഞാനമാകുമോ ? അഥവാ അങ്ങനെ നേടുന്ന ജ്ഞാനം ആണോ പരമമായ ജ്ഞാനം എന്നതുകൊണ്ടുദ്ദേശിക്കുന്നത് ?

    വളരെ നല്ല ചോദ്യം!! ഇങ്ങനെയൊരു ധാരണ ചിലര്‍ക്കുണ്ട്.

    അനവരതം അനാവരണം ചെയ്യപ്പെടുന്ന അറിവുകളിലൂടെയും സത്യങ്ങളിലൂടെയും വിദ്യ മുന്നേറുന്നു...അറിയുന്തോറും കൂടുതല്‍ അറിവില്ലാതവനാകുന്നു എന്നതാണു സത്യം !!

    ReplyDelete
  13. Dear IndiaHeritage,

    ' " ഞാന്‍ നിര്‍മ്മമമായി ചെയ്യുന്ന കര്‍മ്മങ്ങളില്‍--" എന്നെഴുതുകയും പക്ഷെ ഇതേ പോലെയുള്ള ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്നത്‌ നില്‍ക്കുന്നതാണ്‌ അതിന്റെ പ്രധാന ലക്ഷണം'

    is this your reply for all my questions ?

    ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തണ പരിപാടി നിങ്ങളുടെ ബ്ലോഗിലുടനീളം വച്ചുനടത്തണ ഒന്നാണെന്ന് കാണാന്‍ വൈകി, ക്ഷമിച്ചാലും മഹാത്മന്‍ !

    നിങ്ങളുടെ ഒരു ഗീര്‍വാണ പ്രസ്താവന ദാ നീണ്ടു നിവര്‍ന്ന് ഈ ബ്ലോഗിന്റെ നെഞ്ചത്തുതന്നെ മലച്ചു കെടക്ക്ണണ്ട്:

    “ഞാന്‍ ഏതു രീതിയില്‍ എഴുതുന്നുവോ അതിനനുസൃതമായ വിമര്‍ശനം ഞാന്‍ പ്രതീക്ഷിച്ചേ പറ്റൂ. അല്ലാതെ ഞാന്‍ തോന്ന്യവാസമെഴുതും എല്ലാവരും അതു കേട്ടു മിണ്ടാതിരുന്നോണം എന്നു വിചാരിച്ചാല്‍ അത്‌ സംഭാവ്യമാണോ?“

    ഇത്ര പ്രാഥമികമായ അവിദ്യ പോലും മാറണില്ലേ സാറേ ഇക്കണ്ട ഗീതാവ്യാഖ്യാനവും ശിശുപാലവധ ചമത്കാരവുമൊക്കെ കഴിഞ്ഞിട്ടും?

    ഇതിന്റെ ഒരു പ്രിന്റൌട്ട് എട്ത്ത് വയ്ക്യ! കമന്റുകള്ക്ക് ഉത്തരമെഴുതും മുന്‍പ് ദെവ്സവും ഇത് നൂറ്റൊന്നാവര്‍ത്തിച്ചാല് ഗുണം ചെയ്തേക്കും !

    മനസ്സിനെ നിയന്ത്രിക്കണ വിദ്യയൊക്കെ കണ്ടു വേറെ ചില പോസ്റ്റുകളില്. ന്താ പ്രാവര്‍ത്തികമാക്കാന്‍ വല്യ പാടു തന്നെ ല്ലേ ?

    ശ്രുതിവിപ്രതിപന്നാ തേ യദാ സ്ഥസ്യതി നിശ്ചലാ
    സമാധാവചലാ ബുദ്ധിസ്തദാ യോഗമവാപ്സ്യസി.

    (ഇരിക്കട്ടെ ന്റെ വക കൂടി ഒരെണ്ണം. ഇതിന് വേറേ ചെലവൊന്നൂല്യാലോ!)

    ReplyDelete
  14. Take my advice , Anyway I wont use it !! ഇതാണു പോളിസി!!

    തര്‍ക്കുത്തരവും തറുതലയും ഈ സംസ്കൃതം മാഷിന്റെ ഉത്തരങ്ങളില്‍ എവിടെയും കാണാം !
    ഇതാണോ ഇന്ത്യയുടെ ഹെറിറ്റേജ് എന്നത് വേദനാജനകമായ സത്യം !
    എല്ലാം കഴിഞ്ഞ് വേദത്തിലെ രണ്ട് ശ്ലോകം കാച്ചിയാല്‍ മതിയല്ലോ..
    നമ്മള്‍ സാധാരണ പച്ചമലയാളത്തില്‍ ഇതിലും ഗൌരവമേറിയ ചര്‍ച്ചകള്‍ നടത്താറുണ്ട്..എന്നാല്‍ ചിലര്‍ സംസ്കൃതം കേട്ടാല്‍ മലര്‍ന്നടിച്ചടിച്ചങ്ങ് വീഴും..
    ഓരോരോ കോമ്പ്ലക്സേയ്... !!!

    ReplyDelete
  15. നിങ്ങള്‍ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരങ്ങളെല്ലാം എന്റെ ബ്ലോഗ്‌ മുഴുവന്‍ വായിച്ചാല്‍ മനസ്സിലാകണം എന്നാഗ്രഹമുള്ളവര്‍ക്ക്‌ മനസ്സിലാകും.
    അല്ലാത്തവര്‍ക്ക്‌ മനസ്സിലാകുകയും ഇല്ല. അത്തരക്കാരുടെ പിന്നാലെ നടക്കല്‍ എന്റെ ജോലിയും അല്ല.

    ReplyDelete
  16. ഓ..അപ്പോള്‍ പണ്ടു പരമേശ്വരന്‍ സുബ്രഹ്മണ്യനുപദേശിച്ചതും ശ്രീകൃഷ്ണന്‍ പാര്‍ത്ഥനുപദേശിച്ചതുമായ ആ‍ത്മജ്ഞാനം മുഴുവന്‍ ഈ ബ്ലോഗില്‍ ചിതറിക്കിടക്കണുണ്ട് ല്ലേ ?

    ആദി ശങ്കരന്റെ കാലത്തൊക്കെ ഈ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉണ്ടായിരുന്നെങ്കില് അദ്ദേഹത്തിന് ഈ ബ്ലോഗുവായിച്ചിട്ട് സര്‍വ്വജ്ഞ പീഠം കയറാമായിരുന്നു...പാവം!

    ഇതൊക്കെയാണ് പരമപദപ്രാപ്തിക്ക് വേണ്ടതെന്ന്വച്ചാ ഇനി നഴ്സറി സ്കൂളു മുതല് എം.എസ്.സി വരെ സിലബസ്സങ്ങട് മാറ്റാം. അപ്പൊ പിന്നെ കുറേ ജന്മങ്ങളു വേസ്റ്റാവണതും ചെലപ്പോ നിന്നേക്കും. വേഗം മോക്ഷം കിട്ടുമല്ലോ!
    ഓ..മറന്നു,
    മനുഷ്യാണാം സഹസ്രേഷു കശ്ചിത് യതതി സിദ്ധയേ
    യതതാമപി സിദ്ധാനാം ക്ശ്ചിന്മാം വേത്തി തത്ത്വത:
    എന്നാണല്ലോ...!
    അപ്പോ ബാക്കി കെടക്കണതൊക്കെ കര്‍മ്മഫലം എന്ന് സമാധാനിക്കാം.

    യുക്തിവാദം ചര്‍ച്ചയില് വീറോടെ പങ്കെടുക്കണ കണ്ടപ്പൊ കരുതി എല്ലാ ചോദ്യങ്ങള്‍ക്കും യുക്തിയുക്തം ഉത്തരം റെഡിമണിയായ് കൈയ്യിലൊണ്ടാവുംന്ന്.

    അവരുടേത് ഒരു തരത്തിലുള്ള വിശ്വാസക്കടുംപിടിത്തമാണേങ്കില്‍ നിങ്ങളുടേത് വേറൊരു വിശ്വാസശാഠ്യം ! അല്ലാതെ എന്ത് വ്യത്യാസം?
    അവര് ശാസ്ത്രം അതു കണ്ടുപിടിച്ചൂ ഇതു കണ്ടുപിടിച്ചൂ എന്നൊക്കെ വമ്പുപറയുമ്പൊ നിങ്ങള് കൊറേ ഓലക്കെട്ടും പഴമ്പുരാണവും പിടിച്ച് ഞായം പറയുന്നു. എന്തു യുക്തി, എന്ത് ചിന്ത, എന്ത് ആത്മസാക്ഷാത്കാരം ?!

    പഠന്തി ചതുരോ വേദാന്‍ ധര്‍മ്മശാസ്ത്രാണ്യനേകശ:
    ആത്മാനം നൈവ ജാനന്തി ദര്‍വീ പാകരസം യഥാ...അതു തന്നെ കഥ!

    നമസ്തേ!

    ReplyDelete