Saturday, September 19, 2009

വര്‍ണ്ണം

കഴിഞ്ഞ കുറച്ചു നാളുകളായി ചാതുര്‍വര്‍ണ്ണ്യത്തെയും വിദ്യക്കുള്ള അര്‍ഹതയെ കുറിച്ചും ഹിന്ദുമതത്തില്‍ എന്താണു നടക്കുന്നത്‌ എന്നതിനെ കുറിച്ചു പല ചര്‍ച്ചകള്‍ കണ്ടു.
മതം എന്ന പേരില്‍ എന്താണു നടന്നത്‌ എന്നു നമുക്കെല്ലാം അറിയാം. ശുദ്ധ പോക്കിരിത്തരം എന്നു വേണമെങ്കില്‍ അതിനെ വിശേഷിപ്പിക്കുകയും ചെയ്യാം.

പക്ഷെ ഹൈന്ദവതത്വശാസ്ത്രം അതൊന്നും അല്ല പറഞ്ഞിരുന്നത്‌

അറിവ്‌ അത്‌ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്‌.
പക്ഷെ അതു നേടാനുള്ള അര്‍ഹത വേണം എന്നു മാത്രം . ആ അര്‍ഹത ജന്മം കൊണ്ടല്ല തീരുമാനിക്കപ്പെടുന്നത്‌.

ബ്രഹ്മസൂത്രം എന്ന ഗ്രന്ഥത്തിന്റെ വ്യാഖ്യാനത്തില്‍ ശ്രീ ശങ്കരന്‍ അപശൂദ്രാധികരണത്തില്‍
വേദോക്തമായ "ശ്രാവയേച്ചതുരോ വര്‍ണ്ണാന്‍ " എന്ന ഭാഗം ഉദ്ധരിച്ചു ശൂദ്രനു പോലും വേദാധികാരം ഉണ്ടെന്നു സ്ഥാപിച്ചിട്ടും ഉണ്ട്‌.

ബാക്കി താഴെ നോക്കുക

"ജന്മനാ ജായതേ ശൂദ്രഃ കര്‍മ്മണാ ജായതെ ദ്വിജഃ"

ജന്മം കൊണ്ട്‌ എല്ലാവരും ശൂദ്രന്‍ ആണ്‌. കര്‍മ്മം കൊണ്ട്‌ ദ്വിജനാകും. അല്ലാതെ നമ്പൂരി എന്നു പേരുള്ള ഒരാളുടെ മകനായി ജനിച്ചാലൊ അവിടെ ഉപനയനം ചെയ്താലോ ബ്രാഹ്മണനാകുകയില്ല. ആകും എന്നു ഹൈന്ദവതത്വശാസ്ത്രത്തില്‍ പറയുന്നില്ല.

പ്രചേതസ്സിന്റെ പത്താമത്തെ പുത്രനായ ഒരാള്‍ ശൂദ്രനായ വാല്‌മീകിയായതും ക്ഷത്രിയനായ വിശ്വാമിത്രന്‍ ബ്രാഹ്മണനായതും ഒക്കെ കഥകളില്‍ കൂടി വിവരിച്ചു തരുന്നത്‌ തത്വബോധനത്തിനാണ്‌.

"വര്‍ണ്ണ്യതെ ജ്ഞായതെ അനേന ഇതി വര്‍ണ്ണഃ ഗുണമിത്യര്‍ത്ഥഃ"

യാതൊരു സ്വഭാവഗുണത്താല്‍ വ്യക്തിയെ അറിയുന്നുവോ അത്‌ വര്‍ണ്ണം - ഗുണം എന്നര്‍ത്ഥം.

ബ്രാഹ്മണന്‍

"ബ്രഹ്മ അധീതേ വേത്തി വാ ഇതി ബ്രാഹ്മണഃ"

ബ്രഹ്മത്തെ അറിഞ്ഞവന്‍ ബ്രാഹ്മണന്‍ - വിശ്വാമിത്രകഥ മുമ്പ്‌ എഴുതിയത്‌ നോക്കുക

ക്ഷത്രിയന്‍

"ക്ഷതാല്‍ കില ത്രായതേ അനേനേതി ക്ഷത്രിയ: "

ക്ഷതത്തില്‍നിന്നും - നാശത്തില്‍ നിന്നും അപകടത്തില്‍ നിന്നും രക്ഷിക്കുന്നവന്‍ ക്ഷത്രിയന്‍

വൈശ്യന്‍

"വിശതി ധാരയതി ഇതി വൈശ്യഃ"

കൃഷി, കച്ചവടം എന്നിവയില്‍ പ്രവര്‍ത്തിച്ച്‌ ദേശം തോറും നടക്കുന്നവന്‍ വൈശ്യന്‍ അവനെ അപേക്ഷിച്ചാണ്‌ ജനജീവിതം നിലനില്‍ക്കുന്നത്‌.

ശൂദ്രന്‍

"ശുചാ അഭിദ്രവതി ഇതി ശൂദ്രഃ"

സേവനം ചെയ്യുന്നവന്‍ ശൂദ്രന്‍


ഛാന്ദോഗ്യ ഉപനിഷത്തിലെ സത്യകാമന്റെ കഥ

ജാബാല എന്ന ഒരു യുവതിയുടെ പുത്രനായ സത്യകാമന്‍ വിദ്യാഭ്യാസത്തിനായി ഗുരുവിനടൂത്തു പോകാനൊരുങ്ങുന്നു. അവിടെ ചെല്ലുമ്പൊള്‍ ഗുരു അവന്റെ ഗോത്രം ഏതാണെന്നു ചോദിക്കും അപ്പോള്‍ എന്താണു പറയേണ്ടതെന്നറിയുവാന്‍ വേണ്ടി അവന്‍ അമ്മയോടൂ ചോദിക്കുന്നു.

നിഷ്കളങ്കനായ ആ കുട്ടിയുടെ ചോദ്യം - താന്‍ ഏതു ഗോത്രത്തില്‍ പെട്ടവനാണെന്ന്‌ - അമ്മയില്‍ ഉണ്ടാക്കുന്ന വിഷമങ്ങള്‍ അവനറിയുന്നില്ല.

അമ്മ പറയുന്ന ഉത്തരം ഇതായിരുന്നു- യൗവനത്തിലവള്‍ ഒരു വീട്ടുജോലിക്കാരിയായിരുന്ന കാലത്താണ്‌ അവനു ജന്മം നല്‍കിയത്‌ ഏതു ഗോത്രത്തിലാണെന്നറിയില്ല. ഒരു ദീര്‍ഘനിശ്വാസം വിട്ടശേഷം അവള്‍ അവനോടു പറഞ്ഞു- ഗുരു ചോദിക്കുമ്പോള്‍ വേണ്ടതുപോലെ ഉത്തരം പറഞ്ഞു കൊള്ളൂക, നിന്റെ അമ്മയുടെ പേര്‍ ജാബാല എന്നു നിന്റെ പേര്‍ സത്യകാമന്‍ എന്നും ആണ്‌ അതിനാല്‍ നീ ജാബാലാ സത്യകാമന്‍ എന്നറിയപ്പെടൂന്നതു തന്നെ പര്യാപ്തമാണ്‌.

(അച്ഛന്റെ പേരു മാത്രം ചോദിക്കുന്നു എന്നു പറഞ്ഞു വിനയയുടെ ഒരു പോസ്റ്റ്‌ കണ്ടിരുന്നു. )

കുട്ടി ഗുരുവുനടൂത്തെത്തി.
ഒന്നിനു പിന്നാലെ ഒന്നായി കുട്ടികള്‍ താന്താങ്ങളുടെ ഗോത്രം പറഞ്ഞുകൊണ്ടിരുന്നു. അവസാനം സത്യകാമന്റെ ഊഴം എത്തി.
അവന്‍ പറഞ്ഞു
"ഗുരോ ഞാന്‍ ഇതിനെ കുറിച്ച്‌ എന്റെ അമ്മയോടു ചോദിച്ചു. അപ്പോള്‍ അമ്മ പറഞ്ഞു തന്ന വാചകം തന്നെ കേട്ടുകൊള്ളൂ

"നാഹമേതദ്വേദ ഭോ യദ്ഗോത്രോഹമസ്മി
ബഹ്വഹം ചരന്തീ പരിചാരിണീ യൗവനേ ത്വാമലഭേ
സാഹമേതന്ന വേദ യദ്ഗോത്രസ്ത്വമസി
ജാബാലാ തു നാമാഹമസ്മി സത്യകാമോ നാമ ത്വമസീതി"


ഞാന്‍ ഏതുഗോത്രത്തിലെ ആണെന്നെനിക്കറിയില്ല. യൗവനത്തില്‍ ഞാന്‍ പരിചാരിണീയായി വീട്ടുപണീകള്‍ ചെയ്തുവരുന്നകാലത്താണ്‌ നീ ഉണ്ടായത്‌. ആ നീയും ഏതു ഗോത്രത്തില്‍ പെടുന്നു എന്നെനിക്കറിയില്ല. എന്റെ പേര്‍ ജാബാല എന്നാണ്‌ നിന്റെ പേര്‍ സത്യകാമന്‍ എന്നും, അപ്പോള്‍ അല്ലയോ ഗുരോ ഞാന്‍ സത്യകാമന്‍ ജാബാലാ" (ഛാന്ദോഗ്യം 4- 4)

ഇതു കേട്ട ഗുരു പറയുന്നു

"നൈതദബ്രാഹ്മണൊവിവക്തുമര്‍ഹതി"

ഇപ്രകാരം സത്യം പറയുന്നതിനാല്‍ ഇവന്‍ ബ്രാഹ്മണന്‍ ആകുന്നു. അങ്ങനെ അവന്‍ ആ ഗുരുവിനു ശിഷ്യനായി.

ഇതേ കഥ വെട്ടം മാണി പുരാണിക്‌ എന്‍സൈക്ലൊപീഡിയ ഇല്‍ എഴുതിയപ്പോള്‍ ജാബാല നേരത്തെ വിവാഹം കഴിച്ചിരുന്നു എന്നും ഭര്‍ത്താവു മരിച്ചു പോയി എന്നും അതിനാല്‍ ഗോത്രം ഏതാണെന്നറിയില്ല എന്നും എഴുതിപ്പിടിപ്പിച്ചിരികുന്നു. അദ്ദേഹത്തിന്‌ ജാബാല ഭര്‍ത്താവില്ലാതെ കുട്ടിയെ പ്രസവിച്ചു എന്നു പറയുവാന്‍ - ഉപനിഷത്തിലെ കഥ അതുപോലെ എഴുതുവാന്‍ വൈമുഖ്യം എന്തു കൊണ്ടുണ്ടായി എന്നറിയില്ല.

ഇതുദ്ദേശിച്ച്‌ ഞാന്‍ ആദ്യകാലത്ത്‌ വെട്ടം മാണിയുടെ പിന്നാലെ പോകാതെ സംസ്കൃതം പഠിച്ചവരുടെ അടുത്തു നിന്നും ഉപനിഷത്തു പഠിക്കൂ എന്നു പറഞ്ഞതിന്റെ പുകില്‍ ഇവിടെ കാണാം.

വേദാധികാരം ശൂദ്രന്മാര്‍ക്കില്ല എന്നു വാദിച്ചു കാണുന്നു.

യജുര്‍വേദത്തിലെ ഈ മന്ത്രം ഒന്നു നോക്കുമോ?

"യഥേമാം വാചം കല്ല്യാണീമാവദാനി ജനേഭ്യഃ
ബ്രഹ്മരാജന്യാഭ്യാം ശൂദ്രായ ചാര്യായച സ്വായ ചാരണായ"

(യജുര്‍വേദം അധ്യായം 26- 2 ആം മന്ത്രം)

In this manner we teach you these words which are auspicious (you also should do), We have revealed the vedas to the brahminas and kshathriyas, the vaisyas and the soodras, servants and women and ati- soodras

നിരുക്തത്തിലെ പരാമര്‍ശം

വിദ്യാദേവത ബ്രാഹ്മണനെ സമീപിച്ചു അവര്‍ തമ്മില്‍ നടക്കുന്ന ഒരു സംഭാഷണം ശ്രദ്ധിക്കുക.
"വിദ്യാ ഹ വൈ ബ്രാഹ്മണമാജഗാമ"

(വിദ്യ കാമരൂപിണിയായിബ്രാഹ്മണനെ സമീപിച്ചു പറഞ്ഞു)

"ഗോപായ മാം"

(എന്നെ രക്ഷിച്ചാലും)

അവള്‍ ആരാണെന്നു ചോദിച്ചപ്പോള്‍

"ശേവധിഷ്ടേഹമസ്മി"

ഞാന്‍ നിനക്കൊരു നിധിയായിരിക്കും

ഏതു രീതിയിലാണൂ നിന്നെ രക്ഷിക്കേണ്ടതെന്നു ചോദിച്ചപ്പോള്‍

"അസൂയകായാനൃജവേയതായ ന മാ ബ്രൂയ"
അസൂയകാര്‍ - മറ്റുള്ളവരുടെ ഉയര്‍ച്ചയില്‍ ദുഃഖിക്കുന്നവര്‍, വാക്കും പ്രവൃത്തിയും തമ്മില്‍ യോജിപ്പില്ലാത്തവര്‍, ഇന്ദ്രിയങ്ങള്‍ വശമാക്കിയിട്ടില്ലാത്തവര്‍ ഇവരോട്‌ എന്നെ പറ്റി പറയരുത്‌.

അങ്ങനെ ഒക്കെ ചെയ്താല്‍ എന്തുണ്ടാകും? എന്നു ചോദിച്ചപ്പോള്‍

"വീര്യവതീ തഥാ സ്യാം "

എങ്കില്‍ ഞാന്‍ നിനക്കൊരു ശക്തിയായിരിക്കും.

വിദ്യയ്ക്ക്‌ അര്‍ഹരല്ലാത്തവര്‍ ആരൊക്കെ ആണെന്ന് ഇതില്‍ കൂടുതല്‍ വ്യക്തമാക്കണോ?

മേല്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്നും ഒന്നു വ്യക്തം ആണ്‌.

അകിതിരി അക്കിത്തിരി ചോമാതിതി ഭട്ടതിരി നമ്പൂതിരി തുടങ്ങി ഏതെങ്കിലും ഒന്ന്‌ പേരിന്റെ അറ്റത്തു വരുന്നതല്ല ബ്രാഹ്മണന്റെ ലക്ഷണം. ഇവരില്‍ ആരുടെ എങ്കിലും കുടൂംബത്തില്‍ ജനിക്കുന്നതുകൊണ്ടും ബ്രാഹ്മണന്‍ ആകുകയില്ല. ബ്രാഹ്മണ ആകുന്നത്‌ ബ്രഹ്മജ്ഞാനം നേടുമ്പോഴാണ്‌
ആ ജ്ഞാനം നേടുവാനുള്ള വിദ്യക്ക്‌ അധികാരം എല്ലാവര്‍ക്കും ഉണ്ട്‌.
പക്ഷെ നേടുമോ ഇല്ലയോ എന്നത്‌ വേറെ കാര്യം

എന്നാല്‍ ഇന്നിവിടെ നടക്കുന്നതോ ?

ഭരണത്തില്‍ ഉള്ളവര്‍ക്ക്‌ ജനങ്ങളെ ഇതേ പോലെ തമ്മില്‍ അടിപ്പിക്കണമെങ്കില്‍ കടലാസില്‍ ജാതി എഴുതാന്‍ പറയണമല്ലൊ. പാവങ്ങള്‍ ചിലര്‍ തങ്ങള്‍ ബ്രാഹ്മണരാണെന്നു എഴുതി വയ്ക്കുന്നുവല്ലൊ. അപ്പോള്‍ അവരെ കുറ്റം പറയാന്‍ സാധിക്കുമൊ? അവരെ അങ്ങനെ വിശ്വസിപ്പിച്ചു വച്ചിരിക്കുന്നു. അതുപോലെ മറ്റു ചിലരെ തങ്ങള്‍ ശൂദ്രരാണെന്നും .

ഇതിനൊക്കെ പോംവഴി ഇതു വായിച്ചു മനസ്സിലാക്കുക അതല്ലെ വേണ്ടത്‌?

ഇവിടെ എനിക്ക്‌ പ്രത്യേകമായി നകുലന്‍ എന്ന പേരില്‍ ബ്ലോഗെഴുതുന്ന സുഹൃത്തിനോടും ഒരു ചോദ്യം ഉണ്ട്‌ - താങ്കള്‍ പ്രചരിപ്പിക്കുന്ന സംഘടന അഥവാ അധികാരത്തില്‍ എത്തിയാല്‍ ഇപ്പറഞ്ഞതു പോലെ ഉള്ള definition ആയിരിക്കുമോ അംഗീകരിക്കുക അതോ ഇന്നു കാണൂന്ന തരം ജന്മം കൊണ്ടുണ്ടാകുന്ന വര്‍ണ്ണനിര്‍ണ്ണയമായിരികുമോ അംഗീകരിക്കുക?

കാരണം ഇന്നു കാണുന്ന രാഷ്ട്രിയക്കാര്‍ മാറിയും മറിഞ്ഞും അധികാരത്തില്‍ വന്നു കൊണ്ടിരിക്കുന്നു. രണ്ടു കൂട്ടരും അവനവന്റെ കീശകള്‍ വീര്‍പ്പിക്കുവാനല്ലാതെ ഒന്നും ചെയ്യുന്നില്ലെനു വ്യക്തമായിട്ടും മറ്റൊരു പോംവഴിയില്ലാതെ ചിന്താകുഴപ്പത്തിലുള്ള ഒരു പറ്റം ആളുകള്‍ ഉണ്ട്‌ എന്നെ പോലെ.

9 comments:

  1. ഇതേ കഥ വെട്ടം മാണി പുരാണിക്‌ എന്‍സൈക്ലൊപീഡിയ ഇല്‍ എഴുതിയപ്പോള്‍ ജാബാല നേരത്തെ വിവാഹം കഴിച്ചിരുന്നു എന്നും ഭര്‍ത്താവു മരിച്ചു പോയി എന്നും അതിനാല്‍ ഗോത്രം ഏതാണെന്നറിയില്ല എന്നും എഴുതിപ്പിടിപ്പിച്ചിരികുന്നു. അദ്ദേഹത്തിന്‌ ജാബാല ഭര്‍ത്താവില്ലാതെ കുട്ടിയെ പ്രസവിച്ചു എന്നു പറയുവാന്‍ - ഉപനിഷത്തിലെ കഥ അതുപോലെ എഴുതുവാന്‍ വൈമുഖ്യം എന്തു കൊണ്ടുണ്ടായി എന്നറിയില്ല.

    ഇതുദ്ദേശിച്ച്‌ ഞാന്‍ ആദ്യകാലത്ത്‌ വെട്ടം മാണിയുടെ പിന്നാലെ പോകാതെ സംസ്കൃതം പഠിച്ചവരുടെ അടുത്തു നിന്നും ഉപനിഷത്തു പഠിക്കൂ എന്നു പറഞ്ഞതിന്റെ പുകില്‍----

    ReplyDelete
  2. “ശുചം ആദ്രവതി ഇതി ശൂദ്രഃ” ജീവിതത്തിൽ എപ്പോഴും ദുഖിച്ചു നടക്കുന്നതാണ് ശൂദ്രന്റെ മാനസികാവസ്ഥ. ദുഖം അസൂയ എന്നിവ മനസ്സിലുള്ള എല്ലാവരിലും ശൂദ്രത്വം ഉണ്ടാകും. അങ്ങനെയുള്ളവർക്ക് വേദം നിഷിദ്ദമാണ് എന്നുതന്നെയായിരിക്കണം ഋഷിമാർ ഉദ്ദേശിച്ചിട്ടുണ്ടാകുക.

    വിദ്യാദേവത പറഞ്ഞതിനെ മൊത്തം എടുത്ത് ശൂദ്രന്റെ മണ്ടക്കുവെച്ച് നിയമങ്ങളുണ്ടാക്കി അധികാരമുറപ്പിച്ചു.
    ["അസൂയകായാനൃജവേയതായ ന മാ ബ്രൂയ"
    അസൂയകാര്‍ - മറ്റുള്ളവരുടെ ഉയര്‍ച്ചയില്‍ ദുഃഖിക്കുന്നവര്‍, വാക്കും പ്രവൃത്തിയും തമ്മില്‍ യോജിപ്പില്ലാത്തവര്‍, ഇന്ദ്രിയങ്ങള്‍ വശമാക്കിയിട്ടില്ലാത്തവര്‍ ഇവരോട്‌ എന്നെ പറ്റി പറയരുത്‌.
    ]

    വൈദികവൃത്തി സ്മാർത്തന്മാർ തൊഴിലാക്കിയപ്പോൾ അതിൽ നിന്നുള്ള വരുമാനം മറ്റുള്ളവർക്ക് പോകാതിരിക്കാൻ വേണ്ടിയായിരിക്കാം ചില സ്വാർത്ഥമോഹികൾ ഇത്തരം തരം താണ ആചാരങ്ങൾ നിർബ്ബന്ധമാക്കിയത്.

    ഞാനും ഇവിടെ പറയാൻ ശ്രമിച്ചത് ഇതു തന്നെയാണ്.

    ReplyDelete
  3. നല്ലൊരു ലേഖനം ..
    ഓരോരുത്തരും സ്വാര്‍ത്ഥ താല്‍‌പ്പര്യത്തിനായി
    വാക്കുകള്‍ വളച്ചോടിച്ചു ഈവിധമൊക്കെ ആയി .. എന്തായാലും മനുഷ്യകുലം എന്നു കരുതി
    ജീവിക്കാന്‍ എന്നു സാധിക്കും ഉഛനീചത്വമില്ലാതെ.

    സകല ജോലിക്കും തുല്യമഹത്വം ഉണ്ടെന്നറിയുന്നതും എല്ലാ ജോലിയും ചെയ്യാനുള്ള മനസ്സും സഹജീവിയോടുള്ള ബഹുമാനവും സ്നേഹവും കരുതലും ആവും ശരിയായ വിദ്യാഭ്യാസം. അതാര്‍ജിക്കുന്നവന്‍ വിദ്യാസമ്പന്നനും.

    ReplyDelete
  4. ചട്ടമ്പിസ്വാമിയുടെ വേദാധികാരനിരൂപണം എന്ന മലയാളം ഗ്രന്ഥം ഇത്തരം അന്ധവിശ്വാസങ്ങളെയെല്ലാം തച്ചുടയ്ക്കുന്നു.

    ReplyDelete
  5. ഇതുദ്ദേശിച്ച്‌ ഞാന്‍ ആദ്യകാലത്ത്‌ വെട്ടം മാണിയുടെ പിന്നാലെ പോകാതെ സംസ്കൃതം പഠിച്ചവരുടെ അടുത്തു നിന്നും ഉപനിഷത്തു പഠിക്കൂ എന്നു പറഞ്ഞതിന്റെ പുകില്‍----

    ReplyDelete
  6. വര്‍ണ്ണത്തിലാശങ്ക വേണ്ട.
    രൂപാന്തരങ്ങള്‍ സംഭവിക്കുന്നതല്ലാതെ മാറ്റങ്ങളൊന്നുമില്ല എന്ന് സൂക്ഷ്മ ദര്ശികള്‍ക്ക് മനസ്സിലാകും.
    നാരങ്ങാ വെള്ളം, പെപ്സിയായതു പോലെ കാര്യങ്ങളെ മാറ്റി മറിക്കാം.
    മാണിക്യം ചോദിച്ചപോലെ
    ഉഛനീചത്വമില്ലാതെയുള്ള ജീവിതം സാങ്കല്പികമാകാനാണു സാധ്യത....
    പണിക്കര്‍ മാഷേ,
    "ജന്മനാ ജായതേ ശൂദ്രഃ കര്‍മ്മണാ ജായതെ ദ്വിജഃ"

    ReplyDelete
  7. പണിക്കര്‍ മാഷേ,

    നല്ലൊരു ലേഖനം !!

    ഒത്തിരി ഇഷ്ടമായി !

    ReplyDelete
  8. N Gopalakrishnans Brahma Njanam Speach Touches this Subject

    ReplyDelete