Tuesday, February 08, 2011

ദുരന്തം

ദുരന്തം

ഒരു നാട്ടിന്‍ പുറത്തെ ജീവിതം സുരക്ഷിതം ആകുന്നത്‌ നാട്ടില്‍ പോലീസും പട്ടാളവും ഉള്ളതു കൊണ്ടാണ്‌ എന്നു നാം ഓരോരുത്തരും ധരിക്കുന്നു എങ്കില്‍ അത്‌ എത്ര മാത്രം ശരിയാണ്‌?

ബീഹാറിലെയോ മറ്റോ കഥകള്‍ ബ്ലോഗില്‍ കാണിച്ച്‌ - ഒരു മോഷ്ടാവിനെ നാട്ടുകാര്‍ കൈകാര്യം ചെയ്തത്‌ - പിന്നീട്‌ അതില്‍ കൂടുതല്‍ ക്രൂരമായി പോലീസുകാരന്‍ തന്നെ അയാളെ കയറു കൊണ്ടു കെട്ടി ഔ വാഹനത്തോടു ബന്ധിച്ച്‌ വലിഛിഴയ്ക്കുന്നതും മറ്റും -- ബ്ലോഗില്‍ ആഘോഷിച്ചിരുന്നു.

അതെല്ലാം തെറ്റാണെന്നും എന്തു തെറ്റു കുറ്റങ്ങളും പോലീസാണു കൈകാര്യം ചെയ്യേണ്ടത്‌ അല്ലാതെ പൊതുജനം അല്ല എന്നും വലിയ വായില്‍ വിളിച്ചു കൂവുന്ന കുറെ മഹാന്മാരെയും കണ്ടു.

അതിനെല്ലാം രാഷ്ടീയമായും ജാതീയമായും ഉള്ള നിറങ്ങള്‍ നല്‍കി തങ്ങളുടെ വോട്ടുബാങ്കുണ്ടാക്കുക എന്ന ഒരേ ലക്ഷ്യം മാത്രം ഉള്ള നാറി രാഷ്ട്രീയക്കാര്‍ അവര്‍ക്കു വേണ്ട വിധത്തില്‍ ഉപയോഗിക്കുന്നു.

അപ്പോള്‍ യാഥാര്‍ത്ഥ്യം എന്താണ്‌?
മുന്‍പൊരിക്കല്‍ എറണാകുളം അമൃത ആശുപത്രിയിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്റെ ഒരു പ്രവര്‍ത്തിയെ കുറിച്ചു ശ്രീ അമ്പി എഴുതിയ ഒരു ലേഖനം http://abhibhaashanam.blogspot.com/2007/06/blog-post.html ദാ ഇവിടെ ഉണ്ട്‌.

സുരക്ഷാ പാലനത്തിനു നിയോഗിച്ച ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനം തെറ്റായി ചിത്രീകരിക്കുന്ന വേല്‍കയും അതിനെ കുറെ ആളുകള്‍ ന്യായീകരിക്കുന്നതും വായിച്ചാല്‍ ബോധം ഉള്ളവന്‍ എന്തു തോന്നും എന്നു വായിച്ചു തന്നെ മനസ്സിലാക്കുക.

സുരക്ഷാപാലകന്റെ പെരുമാറ്റം സുരക്ഷാപാലകന്റെതായിരിക്കണം അതിനാണ്‌ അയാളെ നിയമിച്ചിരിക്കുന്നത്‌ അയാള്‍ക്കു മുന്നില്‍ വരുന്ന ഏതൊരാളും ഒരുപോലെ ആയിരിക്കണം.

തനിക്കു പരിഗണന ലഭിക്കാത്തതില്‍ കരയുന്ന ഒരു തനി മാനസികരോഗിയുടെ വെപ്രാളം ആണ്‍ അദ്ദേഹത്തിന്റെ ലേഖനത്തില്‍ ഉടനീളം നിഴലിക്കുന്നത്‌.

see "ഒരോ ടവറില്‍ നിന്നും ഓരോ വാതിലുകള്‍ പുറത്തേയ്കുണ്ട്..മൂന്നാം ടവറിന്റെ വാതിലിനു മുന്നിലാണ് ഒരു കാന്റീന്‍..ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റ് മൂന്നാം ടവറിലും..

ഒരു ദിവസം അതിലെക്കൂടെ കയറാന്‍ പോയപ്പോഴാണ് സെക്യൂരിറ്റി തടഞ്ഞ് നിര്‍ത്തിയത്..

“ഇയാള്‍ ഡൊക്ടറാണോ?“

“അല്ല“

"ഇതേക്കൂടെ കയറാന്‍ പറ്റില്ല..എച് ആര്‍ ഡീ ന്ന് ഓഡറുണ്ട്..“

“അതെന്താ? “

“അതൊന്നും ഞങ്ങള്‍ക്കറിയില്ല..ഓഡറുണ്ട്..ഡോക്ടര്‍മാര്‍ക്കു മാത്രമേ എല്ലാ വാതിലില്‍ക്കൂടേയും കയറാന്‍ പറ്റൂ..നിങ്ങള്‍ അപ്പുറത്തെ ടവറിനും മെഡിയ്ക്കല്‍ കോളെജിനും ഇടയിലുള്ള വാതിലിലൂടെ കയറണം.“

അങ്ങേരോട് എന്തു പറയാന്‍..പണ്ടത്തെപ്പോലെ മുറുമുറുക്കലുകളൊന്നും നടത്തിയിട്ട് കാര്യ‍മില്ല എന്നറിയാമായിരുന്നു..പറയേണ്ടിടത്ത് ചിലടത്ത് പറഞ്ഞു..
വേണ്ടതു ചെയ്യാം എന്ന് അവര്‍ ഉറപ്പും തന്നു.." ---
--പിറ്റേന്ന് ചായ കുടിച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ ഞങ്ങളുടെ ഒരു നല്ല സുഹൃത്ത് ഡോക്ടര്‍ രാജേഷിന് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് അതേ പോലെ തന്നെ ഫോണ്‍ വന്നു..

“ഞാനൊരു കാര്യം കാണിച്ചുതരാം“

അയാള്‍ ഐ ഡീ എടുത്ത് പോക്കറ്റിലിട്ടു..നേരേ മൂന്നാം നിലയുടെ വാതിലിലൂടെ അകത്ത് കയറി..

"ഡോക്ടറാണോ?“

രാജേഷ് ഒന്നും മിണ്ടിയില്ല..
സെക്യൂരിറ്റി ബലം പിടിച്ച് തടഞ്ഞു.ഡോ രാജേഷിന്റെ ഉടുപ്പ് കീറി."

ഇതിനെ സധാരണ ഭാഷയില്‍ തെണ്ടിത്തരം എന്നു വിളിച്ചാല്‍ മതിയാകുമോ?
ഇതുപോലെ ഉള്ള സമൂഹ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ ആണ്‌ ഇതിനൊക്കെ മൂലകാരണം

തന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്ന കാര്‍ഡ്‌ പോക്കറ്റിലിട്ടിട്ട്‌ തുഛമായ ശമ്പളത്തില്‍ ജോലി ചെയ്യുന്ന സുരക്ഷ ഉദ്യോഗസ്ഥനെ കുടൂക്കാന്‍ ശ്രമിക്കുന്ന ഇവന്‍ ഡോക്റ്റരോ?

ഇവനെ ഒക്കെ മുക്കാലിയില്‍ കെട്ടി അടിയ്ക്കാന്‍ വ്യവസ്ഥയില്ലാത്തതല്ലെ ഈ നാടിന്റെ ശാപം?

പക്ഷെ കമന്റിടുന്നവരോ

അവര്‍ക്കു അവരുടെ ഗൂഢോദ്ദേശ്യം സാധിച്ചെടുക്കാന്‍ പറ്റിയ ഒരു ലേഖനം കണ്ടു അവര്‍ മുതലെടുത്തു.


നാട്ടില്‍ സമാധാനം പുലരുന്നതിനുള്ള പ്രധാന കാരണം സമൂഹമനഃസാക്ഷിയോടുള്ള ഭയം ആണ്‌

കണ്ടു നില്‍ക്കുന്നവര്‍ പ്രതികരിക്കും എന്നുള്ള ഭയം ആണ്‌ പല സമൂഹവിരുദ്ധരെയും തെറ്റുകളില്‍ നിന്നും വിലക്കുന്നത്‌. അതുകൊണ്ടു തന്നെയാണ്‌ അക്രമങ്ങള്‍ വിജനമായ പ്രദേശങ്ങളില്‍ അരങ്ങേറുന്നതും.
പക്ഷെ ഇന്നു കാണുന്ന മുകളില്‍ പറഞ്ഞ തരം പ്രവണതകള്‍ കാരണം കണ്ടു നില്‍ക്കുന്നവര്‍ പ്രതികരിക്കാന്‍ മടി കാണിച്ചു തുടങ്ങുന്നു.

അതല്ലെ ഇന്നലെ ടി വിയില്‍ ടോമി എന്ന ആള്‍ പറഞ്ഞതില്‍ നിന്നും മനസ്സിലാക്കേണ്ടത്‌? ട്രെയിനില്‍ നിന്നും കുട്ടി വീഴുന്നത്‌ കണ്ട്‌ ചങ്ങല വലിക്കാന്‍ തയ്യാറായ അയാളെ പിന്തിരിപ്പിക്കുവാനായിരുന്നു മറ്റുള്ളവര്‍ക്കു താല്‍പര്യം.

ചത്തു കഴിഞ്ഞപ്പോള്‍ ശവം അടക്കാന്‍ സഹായം നല്‍കുന്ന സര്‍ക്കാരും ആഹാ ദൈവത്തിന്റെ സ്വന്തം നാടു തന്നെ അല്ലേ?

5 comments:

  1. തന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്ന കാര്‍ഡ്‌ പോക്കറ്റിലിട്ടിട്ട്‌ തുഛമായ ശമ്പളത്തില്‍ ജോലി ചെയ്യുന്ന സുരക്ഷ ഉദ്യോഗസ്ഥനെ കുടൂക്കാന്‍ ശ്രമിക്കുന്ന ഇവന്‍ ഡോക്റ്റരോ?

    ഇവനെ ഒക്കെ മുക്കാലിയില്‍ കെട്ടി അടിയ്ക്കാന്‍ വ്യവസ്ഥയില്ലാത്തതല്ലെ ഈ നാടിന്റെ ശാപം?

    ReplyDelete
  2. ഒരു നാട്ടിലെ ക്രമ സമാധാനം നല്ല രീതിയില്‍ നിലനില്‍ക്കുന്നതില്‍ സാധാരണ ജനങ്ങള്‍ക്കാണ് മുഖ്യ പങ്ക്. പോലീസ് കാരും രാഷ്ട്രീയക്കാരും ഒക്കെ ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് പെരുമാറുന്നു.

    ഒരു നടന്ന കഥ. എന്റെ സുഹൃത്തിന്റെ കാറിനെ സിഗ്നല്‍ തെറ്റി കയറി വന്ന ഒരു കാര്‍ ഇടിച്ചു. പോലീസ് വന്നു, ഇന്‍ഷുറന്‍സ് papers പരസ്പരം കൈമാറി. ആരാണ് സിഗ്നല്‍ തെറ്റിച്ചത് എന്ന് പോലീസുകാരന് അറിയില്ല. അപ്പോഴാണ് ഈ ഇടി കണ്ടു കൊണ്ട് കുറച്ചു അകലെ നിന്ന ഒരു സായിപ്പ് വന്നത്. പുള്ളി പോലീസുകാരന് അഡ്രസ്സും ഫോണ്‍ നമ്പറും കൊടുത്തിട്ട് പറയുന്നു. ഞാന്‍ ഈ സംഭവം കണ്ടു, സിഗ്നല്‍ തെറ്റിച്ചു കയറി വന്നത് മറ്റവന്‍ ആണ് എന്നൊക്കെ. കോടതിയില്‍ വന്നു ഈ വിവരം പറയണമെങ്ങില്‍ എന്നെ വിളിച്ചാല്‍ മതി.

    രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും ഒക്കെ ചീത്ത വിളിക്കാന്‍ മലയാളി എപ്പോഴും റെഡി. അവനവന്റെ ഉത്തരവാദിത്തം നിറവേറ്റാന്‍ മടി. പല രാഷ്ട്രീയക്കാരെയും എനിക്ക് നേരിട്ട് പരിചയം ഉണ്ട്. പലരും എന്റെ കൂടെ പഠിച്ചവരും, അടുത്ത സുഹൃത്തുക്കളും, ബന്ധുക്കളും ഒക്കെ ആണ്. ജനങ്ങളുടെ ആഗ്രഹത്തിന് എതിരായി നില്‍ക്കുന്ന ഒരു രാഷ്ട്രീയക്കാരനെ ഞാന്‍ ഇത് വരെ കണ്ടിട്ടില്ല. അവരവര്‍ represent ചെയ്യുന്ന ആളുകളുടെ ആഗ്രഹത്തിന് അനുസരിച്ച് രാഷ്ട്രീയക്കാര്‍ പെരുമാറുന്നു. അതിനു അവരെ എന്തിനു കുറ്റം പറയണം?

    ReplyDelete
  3. ക്രമ സമാധാനത്തില്‍ സാധാരണ ജനങ്ങള്‍ കാണിക്കുന്ന / കാണിക്കേണ്ട പങ്കല്ലെ ഞാനും പറഞ്ഞത്‌?

    അതിനെതുരങ്കം വയ്ക്കുന്ന തരത്തില്‍ - എന്തു കണ്ടാലും ജനം ഒന്നും ചെയ്യരുത്‌ പോലീസാണ്‌ എല്ലാം ചെയ്യേണ്ടത്‌ എന്ന മട്ടില്‍ ബ്ലോഗില്‍ വന്നതൊന്നും യാത്രികന്‍ കണ്ടില്ലേ?

    എന്തു കണ്ടാലും അതിനെല്ലാം രാസ്ത്രീയമായതും ജാതീയമായതും ഒക്കെ നിറങ്ങള്‍ കലര്‍ത്തി ബ്ലോഗെഴുതുന്നത്‌ കാണുന്നില്ലെ?

    അത്തരം സംഭവങ്ങള്‍ പോകട്ടെ

    അമൃതയിലെ സംഭവം എഴുതിയതു വായിച്ചില്ലേ?

    അഭസ്ത വിദ്യരെന്നഭിമാനിക്കുന്നവര്‍ കാണിക്കുന്നത്‌ അവര്‍ തന്നെ എഴുതിയതാണ്‌

    സായിപ്പിന്റെ നാട്ടില്‍ നടന്നത്‌ ഇവിടെ പറഞ്ഞിട്ടെന്തു കാര്യം ?

    ഒരു കാര്യം ശരിയാണ്‌ അവരവര്‍ അര്‍ഹിക്കുന്ന ഭരണാധികാരികളെയേ അവരവര്‍ക്കു ലഭിക്കൂ എന്ന തത്വം അല്ലേ?

    ReplyDelete
  4. നാട്ടില്‍ സമാധാനം പുലരുന്നതിനുള്ള പ്രധാന കാരണം സമൂഹമനഃസാക്ഷിയോടുള്ള ഭയം ആണ്‌

    കണ്ടു നില്‍ക്കുന്നവര്‍ പ്രതികരിക്കും എന്നുള്ള ഭയം ആണ്‌ പല സമൂഹവിരുദ്ധരെയും തെറ്റുകളില്‍ നിന്നും വിലക്കുന്നത്‌. അതുകൊണ്ടു തന്നെയാണ്‌ അക്രമങ്ങള്‍ വിജനമായ പ്രദേശങ്ങളില്‍ അരങ്ങേറുന്നതും.
    പക്ഷെ ഇന്നു കാണുന്ന മുകളില്‍ പറഞ്ഞ തരം പ്രവണതകള്‍ കാരണം കണ്ടു നില്‍ക്കുന്നവര്‍ പ്രതികരിക്കാന്‍ മടി കാണിച്ചു തുടങ്ങുന്നു.

    ReplyDelete
  5. അയാള്‍ ഐ ഡീ എടുത്ത് പോക്കറ്റിലിട്ടു..നേരേ മൂന്നാം നിലയുടെ വാതിലിലൂടെ അകത്ത് കയറി..

    "ഡോക്ടറാണോ?“

    രാജേഷ് ഒന്നും മിണ്ടിയില്ല..
    സെക്യൂരിറ്റി ബലം പിടിച്ച് തടഞ്ഞു.ഡോ രാജേഷിന്റെ ഉടുപ്പ് കീറി."

    ഇതിനെ സധാരണ ഭാഷയില്‍ തെണ്ടിത്തരം എന്നു വിളിച്ചാല്‍ മതിയാകുമോ?

    ReplyDelete